കുടിലബുദ്ധിയിൽ വിരിഞ്ഞ ഐതിഹ്യങ്ങൾ
കുടില ബുദ്ധിയിൽ വിരിഞ്ഞ ഐതിഹ്യങ്ങൾ കുടില ബുദ്ധിയിൽ വിരിഞ്ഞ ഐതിഹ്യങ്ങൾ മഴുവെറിഞ്ഞ് കടലിനെ ഓടിച്ച് കടലിൻ്റെ മക്കളെ കാടുംകയറ്റി വിട്ട ശേഷം ഭാർഗവൻ വെട്ടിപ്പിടിച്ച മണ്ണിൽ പാർക്കാൻ കുറെ പൂണൂൽ ധാരികളെ കൊണ്ടുവന്നു എന്നാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ച ഐതിഹ്യം. തെളിവുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. വാമൊഴിയിലൂടെ പകർന്ന കഥയാണത്രേ. അവർക്ക് താമസിക്കാൻ ഗ്രാമങ്ങളും ആരാധിക്കാൻ ക്ഷേത്രങ്ങളും പണിതുവെന്നും അങ്ങനെയൊരു ക്ഷേത്രം കോട്ടയത്തിനടുത്ത് പാക്കിൽ എന്ന സ്ഥലത്തും ഉയർന്നു എന്നും ഐതിഹ്യം. കലിയുഗത്തിലെ ദേവനായ ധർമ്മശാസ്താവിൻ്റെ വിഗ്രഹപ്രതിഷ്ഠ നടത്തിയത് ത്രേതായുഗത്തിലെ അവതാരമായ പരശുരാമൻ ആണത്രേ. കാലഗണനയും കഥയും തമ്മിൽ പൊരുത്തമില്ലെന്ന സന്ദേഹം വേണ്ട, അവതാരങ്ങൾക്ക് എന്തും സാധ്യമാണ്. എന്നിരുന്നാലും വിഗ്രഹം പ്രതിഷ്ഠിക്കാൻ ശ്രമിച്ചപ്പോൾ അത് ഉറയ്ക്കാതെ വന്നത്രേ. അപ്പോൾ ഭാർഗവൻ കണ്ടു, ദാ ദൂരെ തീണ്ടാപ്പാടകലെ നിൽക്കുന്നു പാക്കനാർ. "ടാ, പാക്കാ ഒന്നിങ്ങടു വരിക. ദാ ഇതങ്ങട് ഉറയ്ക്കിണില്യ... നീ ശ്രമണനല്ലേ, ഒന്നു ശ്രമിച്ചു നോക്ക്യേ...." എന്താല്ലേ, ത്രേതായുഗത്തിലെ അവതാര പുരുഷൻ കലിയുഗ അവതാരത്തിൻ്റെ പ്രതിഷ്ഠ നടത്താൻ നേരം പുറമ